Wednesday, December 24, 2014

വീണ്ടും ഒരു ക്രിസ്തുമസ്

വീണ്ടും ഒരു ക്രിസ്തുമസ് ..... മഞ്ഞിന്റെ മണമുള്ള നിലാവിനെയും കൊണ്ട് വന്നിരുന്ന
കുട്ടിക്കാലത്തെ ഏറ്റവും മനോഹര രാത്രികൾ. കുറെ ഓർമ്മചിത്രങ്ങളാണ് കണ്മുന്നിൽ വന്നു നിറയുന്നത്. ഗ്രാമവേദിയുടെ കരോൾ യാത്രകൾ, മനുവണ്ണന്റെയും ഉണ്ണി അണ്ണന്റെയും ഒക്കെ " അംബിളിക്കല കൊണ്ടോരൂഞ്ഞാല് കെട്ടി """"ഇമ്പമായ് ഗാനങ്ങൾ """മോളെ മോളെ " മന്ദമാരുതനൂഞ്ഞാലിലാടി .  പിന്നെ നനച്ച അവലും കപ്പയും , പെട്രോൾ മാക്സും,  അങ്ങനെ അങ്ങനെ. ഒരു തീരാത്ത നൊമ്പരവും ഉണ്ട് ആ ഓർമ്മകൾക്കൊപ്പം  "ബിനോയിയും. അറിയാത്ത ഏതോ ലോകത്തേക്ക് യാത്ര പോലും പറയാതെ പോയ കൂട്ടുകാരൻ.  ക്രിസ്തുമസ്സിനു രാവിലെ അപ്പവും ഇറച്ചിക്കറിയും കുര്യച്ചയാൻ എത്ര വീടുകളിലേക്ക് കൊടുത്തയച്ചിരുന്നു. ഇന്നും ആ രുചി ഒന്നിനും തരാൻ കഴിഞ്ഞിട്ടില്ല. കാലത്തിനെ കുത്തൊഴുക്കിൽ അവരെല്ലാം വിസ്മ്രിതിയിലേക്ക് അമർന്നിരിക്കുന്നു . അവരുടെ ഓർമ്മകൾ ഇല്ലാതെ ക്രിസ്തുമസ് കാലം എങ്ങനെ ഓർത്തെടുക്കും. 

Tuesday, November 2, 2010

അയ്യപ്പനാശാനൊപ്പം ഒരു ദിവസം / ഭാഗം രണ്ടു

തുടരുന്നു.....
അപ്പോഴേക്കും ഉണ്ണിച്ചേട്ടന്‍ അയാളെ താങ്ങിപ്പിടിച്ചിരുന്നു , ഞെട്ടലില്‍ നിന്ന് മുക്തനായി
വരുന്നതേ ഉണ്ടായിരിന്നുള്ളൂ ഞാന്‍
ആ കടയില്‍ നിന്ന് തെന്നെ ഒരു സോഡാ വാങ്ങി അദ്ധേഹത്തിന്റെ കയ്യിലേക്ക് ചേട്ടന്‍ പിടിപ്പിച്ചു
ഒരു കവിള്‍ കൊണ്ട് പുറത്തേക്കു തുപ്പി , അതിനു ശേഷം  ഇത്തിരി കയ്യില്‍ ഒഴിച്ച് മുഖം കഴുകി , പിന്നെ
ഒരിറക്ക് കുടിച്ചു.
"എടാ എനിക്കിത്തിരി കള്ളു വേണം ....."
ഉണ്ണിയേട്ടനും പലയിടത് വെച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ അത്ര അടുത്ത പരിചയമൊന്നും ഉണ്ടായിരുന്നില്ല
അപരിചിതനായ ഒരാളോട് ഇങ്ങനെ ആധികാരികമായി മദ്യം ആവശ്യപ്പെടാന്‍ മലയാളത്തിനു ഒരൊറ്റ കവിയേ ഉള്ളൂ എന്ന് ഉണ്ണിച്ചേട്ടന്‍ പറഞ്ഞു .
എവിടെ നിന്നോ കരിപ്പൊട്ടി കാപ്പിയുടെ നിറമുള്ള ഒരു റമ്മിന്റെ പൈന്റു കുപ്പിയുമായി
ചേട്ടന്‍ മടങ്ങിവന്നു,
വെള്ളം പോലും ചേര്‍ക്കാതെ അത് കഴിക്കുന്നത്‌ ഞങ്ങള്‍ രണ്ടു  പേരും ഇമ ചിമ്മാതെ നോക്കിനിന്നു
" എങ്കില്‍ പോകാം ഞാനും വരുന്നു നിങ്ങളുടെ കൂടെ , എനിക്കിനി നാളെ എരനാകുലത്ത് ചെന്നാല്‍ മതി 
ചേട്ടന് അതില്‍ പരം ഒരു സന്തോഷമില്ലയിരുന്നു .
പ്രിയ കവിയെ സല്‍ക്കരിക്കാന്‍ ഒരു അവസരം കിട്ടിയിരിക്കുകയാണ്  അത് ആ മുഖത്ത് തെളിഞ്ഞു കണ്ടു, ഞാനും ആവേശഭരിതനായി .
അടുത്തുള്ള ബൂത്തില്‍ നിന്ന് ചേട്ടന്‍ പ്രിയനേ വിളിച്ചു പറഞ്ഞു ( പ്രിയന്‍ ഞങ്ങളുടെ മറ്റൊരു സുഹൃത്ത്‌ )
അപ്പുറത്ത് നിന്ന് അതിലും കൂടുതല്‍ ആഹ്ലാദമാണ്‌ ഉയരുന്നതെന്ന് എനിക്ക് മനസ്സിലായി
തുടരും ..........

Monday, November 1, 2010

അയ്യപ്പനാശാനൊപ്പം ഒരു ദിവസം ഭാഗം ഒന്ന്

പത്തനംതിട്ട ബസ് സ്ടാണ്ടിന്റെ ഓരത്തുള്ള ഒരു മുറുക്കാന്‍ കടയുടെ സൈഡില്‍ മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമായി ആകെ അവശനെപ്പോലെ തോന്നിക്കുന്ന  അയാളെ കാണാന്‍ കഴിഞ്ഞത്. .അപ്പോഴും അയാള്‍ ആ ഡയറി നെഞ്ചോട്‌ അടുക്കിപ്പിടിച്ചിരുന്നു .അവ്യക്തമായി എന്തൊക്കെയോ അയാള്‍ പറഞ്ഞു കൊണ്ടിരുന്നെങ്കിലും അത് എന്താണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.."നമുക്കൊരു കാര്യം ചെയ്യാം പുള്ളിയെ അങ്ങ് തൂക്കിയാലോ "
ഉണ്ണിചേട്ടന്റെ നീക്കം അടുത്ത പ്രശ്നം ഉണ്ടാക്കാന്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.
"വിട് ഉണ്ണിയേട്ടാ നമുക്ക് അടുത്ത ബസ് പിടിക്കാന്‍ നോക്കാം" ദൂര യാത്ര കൊണ്ട് ക്ഷീണം തോന്നി തുടങ്ങിയ ഞാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ശ്രമിച്ചത് "നീ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കിയേ, ആരാണെന്ന് നിനക്ക് മനസ്സിലായോ ?"
പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് പോകുന്നതിനു തൊട്ടു മുന്‍പുള്ള  അവധിക്കാലം, വായനയും പുസ്തകങ്ങളും വായനശാലകലുമായി സമയം പോക്കിയിരുന്ന കാലം. ഉണ്ണിയേട്ടന്‍ പറഞ്ഞിട്ടാണ് അന്നൊക്കെ ആദ്യമായി കവിതകള്‍ 
വായിക്കുവാന്‍ തുടങ്ങിയത്. ഏതോ ഒരു പുസ്തകത്തിന്റെ പുറം ചട്ടയില്‍ ആ മുഖം ഹെലിഞ്ഞു വരുന്നതായി എനിക്ക് തോന്നി തുടങ്ങി.
ചേട്ടന്‍ പറഞ്ഞു തരാതെ തന്നെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു, അതെ അത് അദ്ദേഹം തന്നെ
"കവി എ. അയ്യപ്പന്‍ "
ആദ്യത്തെ വായനയില്‍  പരസ്പര ബന്ടമില്ലാത്ത ജല്‍പ്പനങ്ങള്‍ എന്ന് തോന്നിയിരുന്ന,
രണ്ടാമത്തെയും മൂന്നാമത്തെയും വായനയില്‍ അദ്ഭുതത്തോടെ തിരിച്ചറിഞ്ഞ കവിതയുടെ അകംപോരുളിനെ.......
എന്നെങ്കിലും ഇതെഴുതിയ ആളിനെ കാണുമ്പോള്‍ സാഷ്ടാംഗം വീഴണമെന്നു അന്നേ കരുതിയിരുന്നു .....


ഇത്രയും മുഷിഞ്ഞു പ്രാകൃതനായി


ഇദ്ദേഹം തന്നെയോ  സുമംഗല
എഴുതിയത്, വെയില്‍ തിന്നുന്ന പക്ഷി എഴുതിയത് ,,,,,

Sunday, October 10, 2010

അപ്പൂപ്പന്മാര്‍ക്കും അമ്മൂമ്മമാര്‍ക്കും

ഈ താള്‍ ഞാന്‍ എന്‍റെ അമ്മൂമ്മമാര്‍ക്കും അപ്പൂപ്പന്മാര്‍ക്കും മാറ്റി വയ്ക്കുന്നു
രാത്രിയുടെ ഏകാന്തതയില്‍ തടവറയില്‍ തലയണയില്‍ കെട്ടിപ്പിടിച്ചു ഏങലടിച്ചപ്പോള്‍ എന്തു പറ്റിയെടാ മക്കനെ എന്നു ചോദിച്ചു കെട്ടിപ്പിടിച്ചു മാറോടച്ച് എന്നെ ആശ്വസിപ്പിച്ച അവരെ ഒരിക്കല്‍ കൂടി എനിക്ക് കാണുവാ കഴിഞെങ്കില്‍...........
ഇപ്പൊഴും ചില രാത്രികളില്‍ അന്നേ പോലെ സ്വപ്നത്തില്‍ അവരെന്നെ കെട്ടിപ്പിടിക്കാറുണ്ട്.
ഞെട്ടി ഉണരുമ്പോള്‍ ആ സ്വപ്നം തന്ന ദൈവത്തിനോട് ഞാന്‍ നന്ദി പറയുന്നു.....എന്തിനെന്നൊ ??? സ്വപ്നത്തിലെങ്കിലും എനിക്കു അവരെ ഒന്നു കാണിച്ചുതന്നതിന്.
ഖാദി ബോർഡിൽനിന്നു കിട്ടുന്ന പഞി മെത്തയുടെ പതു പതുപ്പും ചന്ദനതൈലതിന്റെ ഗന്ദവും ആയാല്‍ അതെന്‍റെ മീശ അപ്പുപ്പന്‍ ആയി,
എനിക്കു പാലുമയി എന്‍റെ പുറകെ നടന്നു എന്നെ ഊട്ടിയിരുന്ന പാലിന്റെ മണമുള്ള എന്‍റെ പാലമ്മൂമ്മ,,,
സത്യം ഇതു എഴുതുമ്പോള്‍ തന്നെ എന്‍റെ കണ്ണ് നിറയുന്നു.... വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ പലഹാരവുമാ‍യി വന്നിരുന്ന എന്‍റെ കൊച്ചപ്പൂപ്പന്‍ മറ്റുള്ള കുട്ടികളൊന്നും കാണാതെ രാവിലെ എനിക്കു ഏത്തക്ക തന്നിരുന്ന കൊച്ചമ്മൂമ്മ... എന്നെ വായനയുടെ ലോകത്തേക്കു കൈ പിടിച്ചു നടത്തി, നന്മയുടെ ലോകങ്ങൾ എനിക്കു കാട്ടിതന്ന അവരെയെല്ലാം ഒരിക്ക കൂടി എനിക്കൊന്നു കാണാന്‍ കഴിഞിരുന്നെങ്കില്‍,,,,,,,,,, ഒന്നു കെട്ടിപിടിച്ചുമ്മ വെയ്ക്കാന്‍ കഴിഞിരുന്നെങ്കില്‍ ദൈവം ഒരു വരം ചോദിച്ചാല്‍ ഞാന്‍ ആവശ്യപ്പെടുക അതായിരിക്കും......

Friday, October 8, 2010

പോളേട്ടന്‍

പോളേട്ടന്‍ മനസ്സില്‍ പിന്നെയും വന്നു നിറയാന്‍ തുടങ്ങിയിട്ട് നാളുകളെരെയായി , എഴുതണം എന്ന് കരുതി എത്രയോ തവണ പേനയെടുത്ത് പക്ഷെ ഓരോ പ്രാവശ്യവും എന്തെങ്കിലും വന്നു അത് മുടക്കുകയായിരുന്നു , പോളേട്ടനും മോളിചെച്ചിയും, രണ്ടു പെണ്കുഞ്ഞുങ്ങളും.ഇത്രയും ചേര്‍ന്നാല്‍ സ്വര്‍ഗമായി. പലപ്പോഴുമെന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കുടുംബ ജീവിതം. പോളേട്ടനെപ്പറ്റി പറയുവാന്‍ ഒരു ദിവസം പോര, ഞാന്ങ്ങളുടെ മലയോരഗ്രാമത്തില്‍ അത്രയും വിദ്യാഭ്യാസമുള്ള ഒരാളും ഇല്ലായിരുന്നു, രണ്ടു മാസ്റ്റര്‍ ഡിഗ്രിയും ഡോക്ട്രേട്ടും, , അതോനുംയിരുന്നില്ല പോളേട്ടനെ എല്ലാവരില്‍ നിന്നും വ്യത്യസ്തനാക്കിയത് അതൊന്നുമായിരുന്നില്ല, ലളിതമായ ജീവിതവും , രീതികളും, ഏതു ഉയര്‍ന്ന തലത്തിലും ജോലി കിട്ടുമായിരുന്നിട്ടും മിന്നംപരയിലെ ഓരോ ചെറിയ ഹൈസ്കൂളില്‍ ഒരു സാധാരണ അധ്യാപകനായി ജീവിക്കുന്നതില്‍ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.

പോളെട്ടനുമായിഎനിക്കുണ്ടായിരുന്നത് സഹോദര സ്നേഹം പോലെ തോന്നിക്കുന്ന സൌഹൃദമായിരുന്നു .
എല്ലാ വിശേഷ അവസരങ്ങളിലും ആ വീട്ടിലെ ക്ഷണിക്കപ്പെടാത്ത വീടുകാരനായിരുന്നു  ഞാന്‍ .അധ്യാപകര്‍ മദ്യപിക്കാറില്ല എന്ന എന്റെ അടിയുറച്ച വിശ്വാസം പാടെ തകര്‍ന്നുപോയത് പോളേട്ടന്‍ ആദ്യമായി മദ്യപിക്കുന്നത് കണ്ടപ്പോഴാണ് . 


ലഹരിയാളുംപോള്‍ അദ്ദേഹം കൂടുതല്‍ സരസനായി, വാചാലനായി.
മദ്യം എന്നത് വളരെ കുറച്ചു ആള്‍ക്കാര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാനെന്നും മദ്യം എങ്ങനെ ഒരാളെ രസികനാക്കി മാറ്റുന്നു എന്നും കണ്ടതും അറിഞ്ഞതും പോളേട്ടനില്‍ നിന്നും ആയിരിന്നു. 


സന്തോഷകരമായ ആ ദാമ്പത്യ ജീവിതം അതേപോലെ എന്റെ ജീവിതത്തിലും പകര്തനമെന്നു ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു
ചില വൈകുന്നേരങ്ങളില്‍ എന്നെയും കൂടെ കൂട്ടി അദ്ദേഹം കുടുംബസമേതം ഏതെങ്കിലും ഒരു മൊട്ടക്കുന്നിലേക്ക് പോകും. അവിടെ വെച്ച് തന്നെ ഭക്ഷണം പാകം ചെയ്തും പാട്ടുപാടിയും രാവിലെ മൂന്നു മണി വരെയെങ്കിലും ചെലവാക്കും . നല്ല നിലാവുള്ള ദിവസങ്ങളായിരുന്നു പോളേട്ടന്‍ അതിനായി തിരഞ്ഞെടുത്തിരുന്നത് .


ആ മനോഹര ചിത്രങ്ങള്‍ ഇപ്പോഴും മനസ്സെന്ന ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നു.
ഒരു ദിവസം കവലയില്‍ നില്‍ക്കുമ്പോളാണ് അറിഞ്ഞത് പോളേട്ടനെ ആശുപത്രിയില്‍ പ്രവേശiപ്പിചിരിക്കുന്നെന്നു   .
സൈക്കിള്‍ ചവിട്ടി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.
വലിയവീട്ടില്‍ ഡോ. പോള്‍ ജോസഫ്‌ (47) നിര്യാതനായി. മിന്നുംപാറ യു. പി സ്കൂള്‍ അധ്യാപകനായിരുന്നു . ഭാര്യ മോളി ജോസഫ്‌ . മക്കള്‍ ആര്‍ദ്ര , അനാമിക. സംസ്കാരം  വെള്ളിയാഴ്ച.

എത്രനാള്‍ വേണ്ടിവന്നു ചിരിച്ചുകൊണ്ട് "എന്തോക്കെയുന്ടെടോ" എന്ന് ചോദിക്കുന്ന പോളേട്ടന്റെ മുഖം ഒന്ന് വിസ്മ്രിതിയിലെക്കാഴ്ത്തുവാന്‍ .
പെയ്യാന്‍ തുടങ്ങുന്ന ഭാവത്തോടെ അല്ലാതെ  പിന്നെ മോളിചെച്ചിയെ കാണാന്‍ കഴിഞ്ഞിട്ടില്ല.. ..


എല്ലാം ഒര്ര്‍മ്മചിത്രങ്ങലാക്കി വിങ്ങലുകള്‍ ബാക്കി വെയ്ച് പോളേട്ടന്‍ ...........

ഈ പോളേട്ടനെയും കുടുംബത്തെയും എനിക്കറിയില്ല എന്നുള്ളതും ഒരു ട്രെയിന്‍ യാത്രയില്‍ വെയ്ച്ചു പരിചയപ്പെട്ട റാഫി എന്ന ഒരു സുഹൃത്ത്‌ പറഞ്ഞ അയാളുടെ നാട്ടുകാരനായിരുന്നു പോളേട്ടനെന്നുള്ളതും ആയിരിന്നു അദ്ദേഹത്തെ വിസ്മരിക്കാന്‍ പറ്റാത്ത ഒന്നാക്കി മാറ്റിയത്.

Friday, January 30, 2009

കുറെ രജനീ(--)കാന്ത് വിശേഷങ്ങൾ......

തെറ്റിദ്ധരിക്കരുതേ എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടേ. നമ്മുടെ സ്റ്റൈൽ മന്നൻ രജനീകാന്തല്ല ഈ നടന്ന സംഭവത്തിലെ നായകൻ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനാ‍ണു ഇദ്ദേഹം, ശരിയായ പേരു പറയാൻ നിവർത്തിയില്ലാത്തത് കൊണ്ട് ഈ പേർ ഇട്ടന്നേയുള്ളൂ.

ഞാനീ ബ്ലോഗ്ഗിലെ കുറെ ഏറെ ഇടങ്ങൾ ഇപ്പൊഴേ ടിയാനു വേണ്ടി മാറ്റിവയ്ച്ചിട്ടുണ്ട്. തുടക്കത്തിൽ ഈ സംഭവം തന്നെ ആയിക്കൊള്ളട്ടെ.

തലക്കെട്ട് : ഇലക്ഷനും പൈന്റൂം തമ്മിൽ എന്തു ബന്ധം ????
സമയം സന്ധ്യയോട് അടുക്കാറാകുന്നു, (--)കാന്തിന്റെ വീടിനു മുറ്റത്താണു ഞങ്ങൾ എല്ലാവരും.

ചൂടുപിടിച്ച ചർച്ച ഒരു വഴിയിലുമാകാതെ കട്ടൻ കാപ്പി തീർന്നു കൊണ്ടേയിരുന്നു. താടിക്കു കൈയ്യും കൊടൂത്തൂ കൊണ്ട് ഇടയിരാൻ അവന്റെ ശകടത്തിലിരിക്കുന്നൂ, അരുൺ അവന്റെ ലേഡീസ് സൈക്കിളിൽ ഞാൻ പൂമുഖപ്പടിയിൽ, ബോബൻ ബെഞ്ചിൽ, (--)കാന്താകട്ടെ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും അക്ഷമനായി ഉലാത്തുന്നു, (--)കാന്തിന്റെ അമ്മയാകട്ടെ പ്രതീക്ഷയോടെ ഞങ്ങളുടെ എല്ലാം മുഖത്തേക്ക് വളരെ പ്രതീക്ഷയോടെ മാറി മാറി നോക്കികൊണ്ടേ ഇരുന്നു.


പ്രിയ വായനക്കാര ഇപ്പോൾ താങ്കളും ആലോചിക്കയായിരിക്കും എന്തിനേപ്പറ്റി ആയിരിക്കും ഈ ചർച്ച എന്ന്.

ഇനി നേരെചൊവ്വേ തെളിച്ചങ്ങ് പറയാം, (--)കാന്തിന്റെ അമ്മ ചെട്ടികുളങ്ങര പഞ്ചായത്ത് ഇലക്ഷനിൽ സ്വതന്ത്രയായി മത്സരിക്കുന്നു. പ്രതിയോഗികളാവട്ടെ ഇടതും വലതും കരുത്തന്മാർ, അദ്ധ്യാപകർ, സർവ്വോപരി ജനസമ്മതർ. ഈ സാഹചര്യത്തിൽ എങ്ങനെ (--)കാന്തിന്റെ അമ്മയെ ജയിപ്പിക്കാം എന്നതായിരുന്നു അവിടെ ചൂടുപിടിച്ച ചർച്ച നടന്നത്.


മൊത്തം 850 വോട്ടുള്ളതിൽ പരിചയക്കാരുടെയും സുഹ്രുത്തുക്കളുടെയും ഞങ്ങളുടെ വീട്ടുകാരുടെയും എല്ലാം ചേർത്ത് എങ്ങനെ നോക്കിയിട്ടും 200 വോട്ട് കഷ്ടിച്ചാകുന്നതേയുള്ളൂ.

ഇനിയെന്താണൊരു പോംവഴി???


എല്ലാക്കാര്യത്തിലും എന്തെങ്കിലും ഒരഭിപ്രായം പറയുന്ന ബോബൻ പോലും നിശബ്ദനാണ്.

ഒരു എത്തും പിടിയും കിട്ടാതെ സമയം പൊയ്ക്കോണ്ടേയിരുന്നു....പ്രായമായവരെ വേണമെങ്കിൽ തന്റെ ബൈക്കിന്റെ പുറകിലെടുത്തു വെച്ചുകൊണ്ടു വരാം, എണ്ണ അടിച്ചു തന്നാൽ മതിയെന്ന് ഇടയിരാൻ പറഞ്ഞു. “പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമെടാ” അരുൺ അവന്റെ സാഹായമനസ്സിനെ നിഷ്കരുണം തള്ളിക്കളഞ്ഞു.
അപ്പോഴാണു ഈ സംഭവത്തിലെ നായകനും വില്ലനും ആയ (--)കാന്തിന്റെ അച്ചന്റെ വരവ്.
ആദ്യമൊന്നും ഇവിടെന്താണു നടക്കുന്നതെന്നു പോലും അദ്ദേഹത്തിനു മനസ്സിലായില്ല.
അവസാനം ചർച്ചാവിഷയം പുള്ളിയോട് ബോബൻ വിശദീകരിച്ചു.
“ആഹാ ഇത്രേ ഉള്ളോ കാര്യം , ഇതിനാണൊ എല്ലാ അവൻമാരും കൂടി തല പുണ്ണാക്കുന്നത്”ഇതു വെറും നിസ്സാര കാര്യമല്ലിയോ ഞാൻ ശരിയാക്കിത്തരാം.
ഇവൾ ജയിക്കണമെങ്കിൽ ഒറ്റ വഴിയെ ഞാൻ കാണുന്നുള്ളൂ
“എന്താണത്???” ഞങ്ങളുടെ ചോദ്യം ഒരു സമൂഹഗാനം പോലെ ആയിരുന്നൂ.
“വളരെ നിസ്സാരം” പുള്ളി പ്രതിവചിച്ചു.


വളരെ പ്രതീക്ഷയോടെ ഞങ്ങൾ അദ്ദേഹത്തിന്റെ മുഖത്തേക്കു തന്നെ നോക്കി നിന്നു.

“എനിക്കു ഇന്നൊരു പൈന്റ് വാങ്ങിച്ചു തന്നാൽ ഈ ഇലക്ഷനിൽ ഇവൾ തന്നെ ജയിക്കും”
പിന്നെ അവിടെ നടന്നത് പറയാൻ (--)കാന്ത് ഞങ്ങളുടെ സുഹ്രുത്തായതു കൊണ്ട് നിവർത്തിയില്ല.
ഇലക്ഷൻ ഫലം വന്നപ്പോൾ (--)കാന്തിന്റെ അമ്മയ്ക്കു രണ്ട് വോട്ടേ കിട്ടിയുള്ളൂ എന്നതു വാൽക്കഷ്ണമായി കിടക്കട്ടെ.

Monday, January 26, 2009

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പാച്ചിക്ക്..................

ഒരു ദിവസം പ്രത്യേകിച്ചു ഒന്നും പറയാതെ ഒരു സൂചന പോലും തരാതെ ഞ്ഞങ്ങളെ ഒറ്റയ്ക്കാക്കി
പോയ പപ്പാച്ചിക്ക്................

ജനുവരി 31 നു ഞ്ഞങ്ങളിൽ നിന്നു അകന്നു പോയിട്ട് ഒരു വർഷം തികയുന്നു.

എന്നോടെങ്കിലും ഒന്നു സൂചിപ്പിച്ചിട്ടു പോകാമായിരുന്നു,അങ്ങനെയെങ്കിൽ ഞാൻ ഇത്രയും തകർന്നു പോകുമായിരുന്നില്ല...............
തുരുത്തിലൊറ്റപ്പെട്ടവനെ പോലെ പപ്പായുടെ മണിച്ചിയെയും കലമോളെയും നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് ഒരു തുള്ളി കണ്ണുനീരു പോലൂം ഇറ്റാതെ ഞാൻ എങ്ങനെ നിന്നു എന്ന് ഇന്നും എനിക്കറിയില്ലാ,,,,,
ഞനിത്രയും സ്നേഹിച്ചതല്ലേ പോകുമ്പോൾ എന്നോട് “കണ്ണൻ മോനെ ഞാൻ പോകുവാടാ” എന്നൊരു
വാക്കു പറയാമായിരുന്നു,,,,,എങ്കിൽ എന്റെ വീഴ്ച ഇത്ര ആഴതിലുള്ളതകുമായിരുന്നില്ല.
എന്നേക്കൊണ്ട് കഴിയുമാ‍യിരുന്നില്ല എങ്കിലും മോൾടെ കല്യാണം ഭംഗിയായി തന്നെ നടത്തിയിട്ടുണ്ട്.
നമ്മൾടെ സ്വപ്നക്കൂട്ടിൽ പപ്പാച്ചിയില്ലെന്ന ഒരൊറ്റ കൂറവ് മാത്രമെ ഉള്ളൂ.
തന്നെ കിടക്കാൻ പോലും പേടിയുള്ള പപ്പാച്ചി ചിത അടുക്കിയപ്പൊൾ പേടിക്കുമോ എന്നു മാത്രമായിരുന്നു എന്റെ ഭയം.......അപ്പോൾ മാത്രമേ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നുള്ളൂ.
ഇപ്പോഴും ചില ഉച്ച നേരങ്ങളിൽ ഞാൻ വെറുതേ എന്റെ മൊബൈലിൽ നോക്കാറുണ്ട് “ എവിടാ കണ്ണൻ മോനെ നീ......ഉണ്ണാൻ വരുന്നില്ലേ, പുളിശ്ശേരിയും മീനും ശരി ആക്കിയിട്ടുണ്ട് പെട്ടന്നു വാ”
എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നുണ്ടോന്ന്.........ഇനിയൊരിക്കലും അങ്ങനെയൊന്നു ഉണ്ടാകില്ല എന്നു അറിയാമെങ്കിലും.
പപ്പാ പോയതിനു ശേഷം ഞാനെന്തെല്ലാം അനുഭവിച്ചു എന്നു ഞാൻ പറയെണ്ട കാര്യമില്ലല്ലോ....എല്ലാം കാണാൻ കഴിയുമല്ലോ.........
നമ്മുടെ മണികുട്ടി ഓട്ടോ മാവേലിക്കരയിൽ കൂടി ഓടുന്നത് ഞാൻ കണ്ടു. ഒന്നും വേണ്ടായിരുന്നു നമുക്ക് നമ്മുടെ പഴയ സ്വർഗം മതിയായിരുന്നെന്ന് അപ്പോളെനിക്കു തോന്നി.
പിന്നെ നമ്മുടെ “ഫോർത്ത്” ഇന്നില്ല,,, അവസാന ആണിയും അതിന്മേൽ അടിച്ചു കഴിഞ്ഞു.
നെഞ്ച് പറിച്ചെറിയുന്ന വേദനയോടെ ആണതു ഞാൻ നോക്കി നിന്നത്. എനിക്കെന്തു ചെയ്യാൻ കഴിയും.
ഇനിയും എല്ലാം പഴയതു പോലെ ശരിയാകും എന്ന് കരുതി വീണ്ടും ഒരു യുദ്ധത്തിനു ഞാൻ തയ്യാറാകുകയാണു,,,,,, നമ്മെ സഹായിച്ച പലരേയും അഭിമുഖീകരിക്കാൻ കഴിയാതെ ഞാൻ ഇപ്പോൾ ഒഴിഞ്ഞു മാറുകയാണു....എല്ലാം നാളെ ശരിയാക്കാം എന്ന വിശ്വാസത്തോട് കൂടി.
എന്നെ നേർവഴി കാട്ടിത്തരാൻ എനിക്കു പപ്പാച്ചി അല്ലാതെ ആരുമില്ല എന്നറിയാമല്ലോ....
ഒരേ ഒരാഗ്രഹം അടുത്ത ജന്മത്തിലും എനിക്ക് പപ്പായുടെ മോനായി തന്നെ ജനിച്ചാൽ മതി എന്നുള്ളതാണൂ കാരണം ഞങ്ങളെ സ്നേഹിച്ച് പപ്പാച്ചിക്ക്കും, പപ്പാച്ചിയെ സ്നേഹിച്ച് ഞങ്ങൾക്കും കൊതി തീർന്നില്ല എന്നതു തന്നെ.


എന്നു

പപ്പാച്ചിയുടെ സ്വന്തം കണ്ണൻ മോൻ